പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം ദലിത് സമുദായമാണെന്ന് ആരോപിച്ച് ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍. ബല്‍വന്ത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്.
ബിഹാറിലെ ഔറംഗാബാദിലാണ് സംഭവം. വോട്ട് ചെയ്യാനായി പണം നൽകിയിട്ടും ഇവർ വോട്ട് ചെയ്തില്ലെന്ന് ഇയാൾ ആരോപിക്കുന്നു. ഇയാൾ ഒരു യുവാവിനെ ക്രൂരമായി മർദിച്ച ശേഷം നിലത്ത് തുപ്പി തുപ്പൽ നക്കിയെടുപ്പിക്കുന്നതിന്റെയും, യുവാക്കളെ അസഭ്യം പറഞ്ഞ് ചെവിക്കു പിടിക്കുന്നന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
എന്നാല്‍ യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാണ് ബല്വിന്തിന്റെ ആരോപണം. വീഡിയോ വൈറലായതിന് പിന്നാലെ ജില്ലാ പോലീസ് സൂപ്രണ്ട് കാന്തേഷ് കുമാർ മിശ്രയുടെ നിർദേശത്തെ തുടർന്ന് പോലീസ് ഇയാളെ അറസ്റ് ചെയ്യുകയായിരുന്നു. സംഭവം അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക