ന്യൂഡൽഹി: ഒടുവില്‍ വരുണ്‍സിംഗും യാത്രയായി. ഡിസംബർ എട്ടിന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 12 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ഇന്ന് അന്തരിച്ചു.
ഗുരുതരമായി പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ സിംഗിനെ തമിഴ്നാട്ടിലെ കൂനൂരിലെ വെല്ലിംഗ്ടണിൽ നിന്ന് മാറ്റി ബെംഗളൂരു സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് അദ്ദേഹം ലൈഫ് സപ്പോർട്ടിലായിരുന്നു.
പരിക്കേറ്റതിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അദ്ദേഹം മരിച്ചതെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു. “ഡിസംബർ 08 ന് ഹെലികോപ്ടർ അപകടത്തിൽ പരിക്കേറ്റ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയ ധീരഹൃദയനായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ നിര്യാണത്തിൽ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
വ്യോമസേന ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും ദുഃഖിതരായ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യുന്നു,” വ്യോമസേനയുടെ പ്രസ്താവന പറഞ്ഞു.
IAF is deeply saddened to inform the passing away of braveheart Group Captain Varun Singh, who succumbed this morning to the injuries sustained in the helicopter accident on 08 Dec 21. IAF offers sincere condolences and stands firmly with the bereaved family.
— Indian Air Force (@IAF_MCC) December 15, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക