കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലിറങ്ങിയ കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പയമ്പള്ളി പുതിയിടത്ത് ഭാഗത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചിട്ടും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
കടുവയെ പിടിക്കാത്തത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കമുണ്ടായത് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നഗരസഭ കൗൺസിലറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്ഡന് നരേന്ദ്രനും നാട്ടുകാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി.
വ്യാഴാഴ്ച രണ്ട് വളര്‍ത്തുമൃഗങ്ങളെ കൂടി കടുവ വകവരുത്തി. കടുവയുടെ കാല്‍പ്പാടുകള്‍ വനംവകുപ്പ് സ്ഥിരീകരിച്ചു കുറുക്കന്മൂലയില് ഭീതി പടര്‍ത്തിയ കടുവ ഇന്നലെയാണ് കറുക്കന്‍ മൂലയുടെ സമീപ പ്രദേശമായ ജനവാസ കേന്ദ്രമായ പയ്യംമ്പള്ളിയില്‍ എത്തിയത്. കടുവ ഇതുവരെ 17 വളർത്തുമൃഗങ്ങളെ കൊന്നു. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂടുകള്‍ സ്ഥാപിച്ച് കാത്തിരിക്കുമ്പോഴും സ്വൈര്യവിഹാരം നടത്തുകയാണ് കടുവ. കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞതോടെ കടുവയെ വേഗം പിടിക്കാൻ കഴിയുമെന്ന് കരുതിയെങ്കിലും ഇതുവരെ അതിന് സാധിച്ചിട്ടില്ല.
അതേസമയം കടുവയെ പിടികൂടുന്നതിനായി കുറുക്കന്മൂലയില് തെരച്ചിലിന് കൂടുതല്‍ പേരെ നിയോഗിക്കും. 180 വനംവകുപ്പ് ജീവനക്കാരും 30 പൊലീസുകാരും സംഘത്തിലുണ്ട്. വനംവകുപ്പ് 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ നിയോഗിക്കും. വിഷയത്തിൽ വനം മന്ത്രി കെ. രാജുവിന്റെ
നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ച് ചേരും. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് വനം മന്ത്രി അടിയന്തിര യോഗം വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക