സ്വകാര്യ ബസ് സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ബസ് സംഘടനാ ഭാരവാഹികളെ കണ്ടിരുന്നുവെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സമരം ഇല്ലെന്നാണ് അവർ അറിയിച്ചത്. എന്നാൽ ബസ് ചാർജ് വർധനവ് ഉടൻ തന്നെയുണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നിലവിലെ അവരുടെ പ്രതിഷേധം സ്വാഭാവികമാണെന്നും ബസ് നിരക്ക് വര്‍ധിപ്പിക്കുന്നത് വിശദമായ പഠനത്തിനും ചര്‍ച്ചക്കും ശേഷം മാത്രം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
ഉടനടി ബസ് ചാർജ് വർധനവ് സാധ്യമാകില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ധനകാര്യ വകുപ്പ് പാസാക്കിയ തുകയില്‍ 30 കോടി രൂപയുടെ കുറവ് വന്നുവെന്നും അത് പാസാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആര്‍ടിസി വരുമാനം വര്‍ധിക്കുന്നുണ്ടെന്നും ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രം ശമ്പളം നല്‍കിയത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക