ഒരു ഹിന്ദുത്വവാദി ഗംഗയില്‍ ഒറ്റയ്ക്ക് കുളിക്കുമ്പോള്‍ ആയിരങ്ങള്‍ക്കൊപ്പം ഗംഗയില്‍ ഹിന്ദു കുളിക്കുമെന്ന് രാഹുൽ ഗാന്ധി. ഹിന്ദു – ഹിന്ദുത്വവാദി തർക്കത്തിൽ വീണ്ടും ഇടപെടലുമായി എത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. സത്യത്തിന്റെ പാത പിന്തുടരുന്ന വ്യക്തിയായിരിക്കും ഹിന്ദു. ഒരിക്കലും അങ്ങനെയൊരാൾ ഭയത്തിനു മുന്നിൽ അടിയറവ് പറയില്ല. തന്റെ ജീവിതകാലം മുഴുവന്‍ മഹാത്മാ ഗാന്ധി സത്യത്തെ മനസിലാക്കാന്‍ ശ്രമിച്ചപ്പോൾ ഹിന്ദുത്വവാദിയായ ഗോഡ്സെക്ക് അതിന് കഴിഞ്ഞില്ല. അമേഠിയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
#WATCH | A 'Hindutvavadi' bathes alone in Ganga, while a Hindu bathes with crores of people…Narendra Modi says he is a Hindu, but when did he protect truth?…He asked people to bang thalis to get rid of COVID…Hindu or Hindutvadi?: Congress MP Rahul Gandhi in Amethi pic.twitter.com/S51O22YxF9
— ANI UP/Uttarakhand (@ANINewsUP) December 18, 2021
തന്റെ ജീവിതത്തില്‍ ഗംഗയില്‍ ഒരാള്‍ ഒറ്റയ്ക്ക് കുളിക്കുന്നത് കാണുന്നത് ആദ്യമായാണെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും വരെ നരേന്ദ്രമോദി ഒഴിവാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 2019 ൽ നടന്ന കുംഭമേളക്കിടെ മോദി ഒറ്റയ്ക്ക് ഗംഗയില്‍ കുളിക്കാനിറങ്ങിയ ചിത്രങ്ങളെ ഉദ്ദേശിച്ചാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക