മതപരിവർത്തന നിരോധന ബിൽ ഇന്ന് കർണാടക മന്ത്രി സഭ പരിഗണിക്കും. ഹിന്ദുമതത്തിലുള്ള പിന്നോക്കക്കാരെ ക്രൈസ്തവരായി വ്യാപകമായി മതം മാറ്റുന്നുവെന്നായിരുന്നു ഉയർന്നുവന്ന പരാതികൾ. വിവാഹത്തിനായുള്ള മതം മാറ്റവും നിയമ പരിധിയിൽ ഉൾപ്പെടും.
അതിശൈത്യത്തിൽ ഉത്തരേന്ത്യ, ശീതതരംഗം വ്യാഴാഴ്ച വരെയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
ഇത്തരത്തിൽ പരാതികൾ ഉയരുന്ന പക്ഷം കുറ്റം ആരോപിക്കപ്പെട്ടയാൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനുള്ളതാണ് ബിൽ. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കടുത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ഈ കേസുകളിൽ ജാമ്യം ലഭിക്കില്ല എന്നതും ബിൽ പ്രകാരം വ്യക്തമാകുന്നു.
വിവാഹപ്രായം21 ആയി ഉയർത്താനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല
പണം, സൗജന്യ വിഭ്യാഭ്യാസം, മികച്ച ജീവിത നിലവാരം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടുള്ള മതംമാറ്റം ശിക്ഷാപരിധിയില്‍ ഉൾപ്പെടും. മാത്രമല്ല, മതപരിവർത്തനം നടത്തിയവരിൽ സ്ത്രീയോ പട്ടികവിഭാഗത്തില്‍പ്പെട്ടവരോ പ്രായപൂര്‍ത്തിയാകാത്തവരോ ഉണ്ടെങ്കിലും ഒരേസമയം ന്നിലധികം പേരെ മതംമാറ്റിയാലും പത്ത് വർഷം വരെ ശിക്ഷ ലഭിക്കും. പരാതി ഉയര്‍ന്നാല്‍ മതം മാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട മുഴുവന്‍ ഉത്തരവാദിത്വവും കുറ്റാരോപിതനു മേലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക