മത്സരയോട്ടത്തിന് മുന്നോടിയായി സംഘടിപ്പിച്ച കാളവണ്ടി, കുതിര വണ്ടി പരിശീലനത്തിനിടെ മൃഗങ്ങള്‍ക്കെതിരെ ക്രൂരത. പാലക്കാട് ദേശീയ പാതയില്‍ ആലത്തൂരിനും കണ്ണന്നൂരിനുമിടയിലാണ് പരിശീലനയോട്ടം സംഘടിപ്പിച്ചത്.
പുതുവത്സരത്തോടനുബന്ധിച്ച് തമിഴ്നാട്ടില്‍ നടക്കുന്ന മത്സരയോട്ടത്തിന് മുന്നോടിയായാണ് ദേശീയ പാതയില്‍ പരിശീലനം സംഘടിപ്പിച്ചതെന്നാണ് സൂചന.
കുതിരയുടെ വേഗം കൂട്ടാന്‍ ഇടവേളകളില്‍ ഇലക്ട്രിക് ഷോക്ക് നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുതിരയുടെ വേഗം കുറയുമ്പോള്‍ വണ്ടിക്കാരന് കൈയ്യിലുള്ള ഇലക്ട്രോണിക് ഷോക്ക് അതിന്റെ ദേഹത്തേക്ക് മുട്ടിക്കും.
ഇതോടെ കുതിര കഴിയുന്നത്ര വേഗത്തില്‍ ഓടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വണ്ടിയും വലിച്ചോടുന്ന കാളക്ക് അകമ്പടിയായി നിരവധി പേരാണ് ബൈക്കില്‍ പോകുന്നത്.
കാളയുടെ വേഗം കുറയുമ്പോള്‍ കൈമുട്ട് കൊണ്ട് അതിന്റെ കഴുത്തിനിടിക്കുന്നതും കാണാം. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും യുവാക്കള്‍ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക