കൊല്ലം തെന്മലയില് പരാതിക്കാരനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. പരാതി പറയാനെത്തിയയാള്‍ പൊലീസുകാരെ മര്‍ദിച്ചെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്ന് ഹൈക്കോടതി ചോദിച്ചു.
പൊലീസിനെ പരാതിക്കാരന് മര്‍ദിച്ചെന്ന് പറയാന്‍ നാണമാവുന്നില്ലെയെന്ന് കോടതി പൊലീസിനോട് ചോദിച്ചു.
പരാതിക്കാരന് പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കിയെന്നാരോപിച്ച് കേസെടുത്തതില്‍ വിശദീകരണം നല്കാന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലെങ്കില്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും കോടതി ചോദിച്ചു.
സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.
എന്ത് അടിസ്ഥാനത്തിലാണ് കോടതിയില്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടിയുണ്ടായാല്‍ മാത്രമേ പ്രശ്നക്കാരായ പൊലീസുകാര്‍ക്ക് നിയമവ്യവസ്ഥയില്‍ പേടിയുണ്ടാകുവെന്നും കോടതി പറഞ്ഞു.
എല്ലാറ്റിനും തെളിവാകേണ്ടതാണ് സി.സി.ടി.വി ദൃശ്യങ്ങള്‍. സി.സി.ടിവി നന്നായി പ്രവര്‍ത്തിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ പൊലീസ് സ്റ്റേഷനുകളിലുള്ളത്. എന്നാല്‍, സ്റ്റേഷനുകളിലെ സെല്ലുകളിലൊന്നും സി.സി.ടി.വി പ്രവര്‍ത്തിക്കുന്നില്ല. ഇപ്പോഴും ആളുകള്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് വരാന്‍ ഭയക്കുകയാണെന്നും കോടതി പറഞ്ഞു.
ഉറുകുന്ന് ഇന്ദിരാ നഗറില്‍ രാജീവന് നല്കിയ ഹരജിയിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് പരാതിയുമായി രാജീവ് തെന്മല സ്റ്റേഷനിലെത്തുന്നത്. പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിക്ക് രസീത് ചോദിച്ചതിന് സി.ഐ കവിളത്തടിക്കുകയും വിലങ്ങിടീച്ച് കൈവരിയില്‍ കെട്ടിയിടുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തെത്തുടര്‍ന്ന് ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ ഡി.വൈ.എസ്.പി അന്വേഷണം നടത്തി സി.ഐക്കും എസ്.ഐക്കുമെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാജീവന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക