ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. എസ്ഡിപിഐ പ്രവർത്തകരായ നിഷാദ്, ആസിഫ്, അർഷാദ്, സുധീർ, അലി എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
വൈദ്യ പരിശോധന, കോവിഡ് പരിശോധന എന്നിവയ്ക്കു ശേഷം പ്രതികളെ വീഡിയോ കോൺഫ്രൻസിങ് മുഖേനയാണ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസം പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ രാത്രി മണ്ണഞ്ചേരിയിൽ നിന്ന് അറസ്റ്റിലായ ഇവരെ ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
മറ്റു പ്രതികളെക്കുറിച്ചുള്ള സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് ആവശ്യമായ സഹായം ചെയ്തു കൊടുത്തവരാണ് അറസ്റ്റിലായ അഞ്ചു പേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക