തന്റെ കമ്പനി അടക്കുവാൻ താൻ തയ്യാറാണെന്നും തന്നോടുള്ളത് പാവപ്പെട്ട തൊഴിലാളികളിൽ തീർക്കരുതെന്നും കിറ്റക്സ് എംഡി സാബു എം ജേക്കബ് പറഞ്ഞു. കിറ്റക്സിനെയും തന്നെയും ഇല്ലാതാക്കാന്‍ പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുത്. കമ്പനി അടക്കാന്‍ തയ്യാറാണ്. അതാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ച് ജയിലിലിട്ടത് പൊലീസിന്റെ കൊടും ക്രൂരതയാണ്. സംഭവത്തിൽ 164 പേരാണ് പ്രതികളെന്നാണ് പൊലീസ് പറയുന്നത്. പതിനൊന്ന് പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. 23 പേരാണ് യഥാർത്ഥത്തിൽ പ്രതികൾ. അദ്ദേഹം വ്യക്തമാക്കി.
കമ്പനിയിലെ സൂപ്പര്‍വൈസര്‍ക്ക് പോലും തൊഴിലാളികളെ കണ്ടാൽ തിരിച്ചറിയാൻ കഴിയില്ല, ആ നിലയ്ക്ക് എങ്ങനെയാണ് പൊലീസിന് പ്രതികളെ മനസിലായത്. പോലീസിന്റെ കയ്യിൽ തെളിവായി ദ്രിശ്യങ്ങ്ങളൊന്നും ഇല്ലല്ലോ. എന്തിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളെ പ്രതികളാക്കിയതെന്ന് പൊലീസ് തന്നെ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ നാട്ടിലുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും അവർക്കെതിരെ ഇത്തരത്തിലുള്ള ആക്രമണമുണ്ടായാൽ എങ്ങനെയുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക