അറുപതു വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സീന് കരുതല്‍ ഡോസിന് ഡോക്ടറുെട സര്‍ട്ടിഫിക്കറ്റ് വേണ്ട. ഒമിക്രോണ്‍ ഭീഷണിയും പ്രതിദിന കോവിഡ് കേസുകളും ഉയര്‍ന്നതോടെ ഡല്‍ഹി ഭാഗിക ലോക്ഡൗണിലേക്ക് നീങ്ങി. യെലോ അലര്‍ട് പ്രഖ്യാപിച്ചു. അതിനിടെ രണ്ടു കോവിഡ് വാക്സീനുകള്‍ക്കും കോവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നിനും കേന്ദ്രം അനുമതി നല്കി.
അറുപത് വയസ് കഴിഞ്ഞ ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് ജനുവരി 10 മുതല്‍ കരുതല്‍ ഡോസ് നല്‍കും. രോഗമുണ്ടെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ മൂന്നാം ഡോസ് സ്വീകരിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടറുടെ ഉപദേശം തേടണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസിന് അര്‍ഹതയുണ്ടാകും. ജനുവരി 3 മുതല്‍ കൗരമാരക്കാരുടെ വാക്സിനേഷന് മുന്‍ഗണന നല്‍കാനും പ്രത്യേക സൗകര്യമൊരുക്കുന്നത് പരിഗണിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ സ്കൂളുകള്‍, കോളേജുകള്‍, തിയറ്റര്‍, ജിം എന്നിവ അടച്ചിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക