അമ്പലവയല്‍: അമ്പലവയലിലെ കൊലപാതകത്തിൽ അമ്മയും പെൺകുട്ടികളും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. അമ്പലവയൽ ആയിരംകൊല്ലിയിലെ മുഹമ്മദിന്റെ മരണത്തിൽ മറ്റ് ദുരുഹതകളില്ല.
അമ്മയും പെൺകുട്ടികളും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ പിതാവ് സുബൈറാണ് കൊലപാതകത്തിന് പിന്നിലെന്നുള്ള മുഹമ്മദിന്റെ കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് അറിയിച്ചു.
ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ കിട്ടിയിട്ടില്ല. കൂടാതെ പെൺകുട്ടികൾ കൊലപാതകത്തിന് ശേഷം പിതാവിനെ വിളിച്ച ഫോൺ കോൾ രേഖകളും പോലീസ് ശേഖരിച്ചു.
അതേ സമയം കൊലപാതകത്തിൽ ദുരൂഹതകളുണ്ടെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റ കുടുംബം ആരോപിച്ചിരുന്നു. അമ്മയും പെൺകുട്ടികളും മാത്രം ചേർന്ന് ഇത്തരമൊരു കൊല നടത്താനാകില്ല.
മറ്റ് ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും മുഹമ്മദിന്റെ ഭാര്യ പറഞ്ഞു. മുഹമ്മദിന്റെ കൊലപാതകത്തിൽ അമ്പലവയലിലെ അമ്മയും പെൺകുട്ടികളും തന്നെയാണ് പ്രതികളെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ മറ്റാരുടെയും പങ്ക് കണ്ടെത്തിയിട്ടില്ല.
നാളുകളായി കുടുംബത്തിൽ നിലനിന്ന കലഹമാണ് കൊലയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക