ന്യൂഡൽഹി: 2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനം സന്ദർശിക്കുകയും സംസ്ഥാനത്ത് 17,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്യും.
വ്യാഴാഴ്ച ഹൽദ്വാനി സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി 23 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും, കൂടാതെ ജനങ്ങളെ അഭിസംബോധന ചെയ്യാനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം ഹൽദ്വാനിയുടെ എംഡിപിജി കോളേജ് ഗ്രൗണ്ടിൽ എത്തും.
5,750 കോടി രൂപ ചെലവിൽ നിർമിക്കുന്ന ലഖ്വാർ മൾട്ടി പർപ്പസ് പദ്ധതിയുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിക്കും. 14,100 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന 17 പദ്ധതികൾക്കാണ് തറക്കല്ലിടുക. ക്രോസ് ഇറിഗേഷൻ, റോഡ്, ഹൗസിംഗ്, ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ, വ്യവസായം, ശുചിത്വം തുടങ്ങി കുടിവെള്ള വിതരണം വരെയുള്ള പദ്ധതികൾ ഉൾക്കൊള്ളുന്നു.
ഉദംസിംഗ് നഗർ ജില്ലയിലെ എയിംസ് ഋഷികേശ് ഉപഗ്രഹ കേന്ദ്രത്തിന്റെയും പിത്തോരഗഡിൽ ജഗ്ജീവൻ റാം സർക്കാർ മെഡിക്കൽ കോളേജിന്റെയും ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക