സംസ്ഥാനത്ത് നടിയെ ആക്രമിച്ച കേസിൽ തത്സ്ഥാനമൊഴിഞ്ഞ് സ്പെഷ്യൽ പ്രോസിക്യൂട്ടർ. അഡ്വ. വി.എന്‍ അനില്‍കുമാറാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നടത്തുന്നതിന് വേണ്ടി വിചാരണ നിര്‍ത്തിവയ്ക്കുവാൻ പ്രോസിക്യൂഷന് വിചാരണ കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പ്രോസിക്യൂട്ടർ രാജി വച്ചത്. കോടതി മുറിയിൽ നാടകീയ സംഭവങ്ങൾ നടന്നതിന് പിന്നാലെയാണ് രാജി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഓഫിസിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിയുന്നതിനെ കുറിച്ച് അറിയിക്കുകയായിരുന്നു.
ഈ കേസിൽ ഇപ്പോൾ നടന്നിരുന്ന പുതിയ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് വിചാരണ നിർത്തി വയ്ക്കുന്നതിനായി ആവശ്യപ്പെട്ടത്. സംവിധായകൻ ബാലചന്ദ്ര കുമാറാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. ആക്രമണ ദൃശ്യം ദിലീപ് കണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ ഫെബ്രുവരിയിൽ കേസിൽ വിചാരണ പൂർത്തിയാക്കുവാൻ ഇരിക്കെയാണ് പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക