ഒമിക്രോണ്‍ സാമൂഹ്യവ്യാപന ഭീതിയില്‍ കേരളം. യാതൊരുവിധ വിദേശ സമ്പര്ക്കവുമില്ലാത്ത രണ്ടുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പാലിക്കമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പ് ഒഴിച്ചാല്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റീനും രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കലും പ്രഹസനമാണെന്ന് ആക്ഷേപമുണ്ട്. കോവിഡ് ബാധിതരെ പെട്ടെന്ന് തിരിച്ചറിയാന്‍ ആന്റിജന്‍ പരിശോധന വർധിപ്പിക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 107 ആയി ഉയര്‍ന്നതോടെ മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമൊപ്പം കേസുകള്‍ 100 കടന്ന മൂന്ന് സംസ്ഥാനങ്ങളുടെ പട്ടികയിലെത്തി കേരളവും. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വന്ന 52 പേര്‍ക്കും ഹൈ– റിസ്ക് രാജ്യങ്ങളില്‍ നിന്നു 41 പേർക്കും രോഗം സ്ഥിരീകരിച്ചു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ വിദേശ സമ്പര്‍ക്കമില്ലാത്തതും ആശങ്കയേററുന്നു. തിരിച്ചറിയാത്ത ഒമിക്രോണ്‍ ബാധിതര്‍ സമൂഹത്തില്‍ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് രോഗബാധിതരെ തിരിച്ചറിയാൻ കഴിയുന്ന ആന്റിജൻ ടെസ്റ്റ് ഉടൻ നടത്തണമെന്നും നിർദേശമുണ്ട്.
ആന്റിജൻ പരിശോധനയിലൂെട കോവിഡ് ബാധിതരെ കണ്ടെത്തി ക്വാറന്റീനിലാക്കിയാൽ ഒമിക്രോൺ വ്യാപനവും നിയന്ത്രിക്കാനാകും. ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ് സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരിൽ കൂടുതൽ. ഇവിടെ നിന്ന് വരുന്നവർക്ക് നിലവിൽ സ്വയം നിരീക്ഷണമാണ് നിർദേശിച്ചിരിക്കുന്നത്. ഇവർ പൊതു സമൂഹവുമായി ഇടപഴകുന്നത് തടയാൻ നടപടിയില്ല. കേസുകൾ കൂടുതലുള്ള മഹാരാഷ്ട്രയും ഡൽഹിയും സമ്പർക്ക വ്യാപനം കുറയ്ക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിലിപ്പോഴും രാത്രി കാല നിയന്ത്രണമൊഴിച്ചാൽ കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് പ്രസ്താവനകളിൽ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക