ആശങ്ക വിട്ടൊഴിയാതെയാണ് കോവിഡ് കേസുകൾ വർധിക്കുന്നതും ഒമിക്രോൺ ഭീഷണി ഉയരുന്നതും. രാജ്യത്ത് നിരന്തരം കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുകയാണ്. മഹാമാരികൾ നിയന്ത്രിക്കുന്നതിന് നൈറ്റ് കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ തുടങ്ങിയ മാർഗങ്ങൾ ഏർപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ ഉൾപ്പെടെ മഹാമാരി ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ധരുടെ അഭിപ്രായം.
കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ രോഗികളായി പരിഗണിച്ച് ചികിത്സ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
കോവിഡിൽ നിന്ന് പൂർണമായും മോചനം നേടുവാൻ സാധിക്കില്ലെന്ന് അടുത്തിടെ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന് പറഞ്ഞിരുന്നു. ഇനി മഹാമാരിക്കൊപ്പം നമ്മുടെ ജീവിതം കൊണ്ടുപോകുവാനാണ് നാം ശ്രമിക്കേണ്ടത്. കോവിഡിനെ നേരിടുന്നതിനായി വീടിനുള്ളിൽ ജനങ്ങളെ അടച്ചിടുന്നു ലോക്ക്ഡൗണുകൾ സാമ്പത്തിക മേഖലയ്ക്ക് വലിയ പ്രഹരമായിരിക്കുമെന്നും അത് ഉണ്ടാക്കുന്നത് ഈ മഹാമാരികളേക്കാൾ വലിയ വിപത്തായിരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക