പ്രധാനമന്ത്രിയ്ക്കുണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം ആരംഭിക്കുവാൻ കേന്ദ്ര ഉന്നതതല സമിതി. പഞ്ചാബിലെ ഫിറോസ്പൂരില്‍ കര്‍ഷകര്‍ തടയുകയും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഫ്ലൈഓവറിൽ ഇരുപത് മിനിറ്റോളം കുടുങ്ങുകയുമായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ പഞ്ചാബ് സർക്കാരിന് നേരെ നടപടി സ്വീകരിക്കുവാനാണ് ആലോചിക്കുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സുരക്ഷാ വീഴ്ചയ്ക്ക് കാരണമായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ചുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
പഞ്ചാബ് സര്‍ക്കാരിനെതിരെ കടുത്ത നടപടിയ്ക്ക് തന്നെയാണ് സർക്കാർ ഒരുങ്ങുന്നത്. വിവിഐപി സുരക്ഷയില്‍ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ പഞ്ചാബിനെതിരെ സ്വീകരിക്കും. മാത്രമല്ല, സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കുവാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക