തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലെ വഴിയരികിലുള്ള അമ്പലത്തിൽ സ്ഥാപിച്ചിരിക്കുന്ന കാളീവിഗ്രഹത്തിന്റെ കാൽക്കലിൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ട് സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തുന്നത്. നരബലിയാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമ്പലത്തിലെ പൂജാരി എത്തിയപ്പോഴാണ് തല കണ്ടത്. തുടർന്ന് പൂജാരി പോലീസിനെ അറിയിക്കുകയായിരുന്നു.
വഴിയരികിലുള്ള അമ്പലത്തിൽ സ്ഥാപിച്ചിരിക്കുന്ന കാളീവിഗ്രഹത്തിനു കാണിക്കയെന്നോണമാണ് തല കാണപ്പെട്ടത്. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയതിനു ശേഷം തല ഇവിടെ കൊണ്ടുവന്ന് വെച്ചതാവാമെന്ന് പൊലീസ് പറഞ്ഞു. തല ആരുടേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 30കാരനായ പുരുഷന്റെ തലയാണിതെന്ന് സംശയിക്കപ്പെടുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിഗണിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക