ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകൻ ധീരജ് രാജേന്ദ്രന്റെ സംസ്കാരത്തിനായി എട്ടു സെന്റ് ഭൂമി സിപിഎം വിലയ്ക്കു വാങ്ങി. വീടിനു സമീപത്തെ ഈ സ്ഥലത്ത് ധീരജിനായി സ്മാരകം പണിയും.
ചൊവ്വാഴ്ച വൈകിട്ടു നാലുമണിക്കുശേഷം തളിപ്പറമ്പില്‍ ഹര്‍ത്താല്‍ ആചരിക്കും. ആറു മണിയോടെ ധീരജിന്റെ മൃതദേഹം തളിപ്പറമ്പിൽ എത്തിക്കും. ധീരജ് വധക്കേസിൽ പിടിയിലായ പ്രതി നിഖില്‍ പൈലി കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍.
കേസിൽ അഞ്ച് പ്രതികള്‍കൂടി പിടിയിലായി. കോളജ് യൂണിയന് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ കെഎസ്യു– എസ്എഫ്ഐ സംഘര്‍ഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക