ശബരിമലയിൽ ഇന്ന് മകരവിളക്ക്. ഇന്ന് ഉച്ചയോടെ ബിംബ ശുദ്ധി ക്രിയകൾ പൂർത്തിയാകും. ഉച്ചയ്ക്ക് 2.30ന് സംക്രമപൂജ നടക്കും. വൈകീട്ട് തിരുവാഭരണം ചാർത്തി ദീപാരാധനയും മകരജ്യോതി ദർശനത്തോടെയും തീർത്ഥാടനത്തിന് പരിസമാപ്തിയാകും. ഭക്തർക്കായി സന്നിധാനത്ത് 550 മുറികളാണ് ഒരുക്കിയിരിക്കുന്നത്.
ബിജെപിയുടെ മരണമണി മുഴങ്ങിത്തുടങ്ങിയെന്ന് ബിനോയ് വിശ്വം എം പി
തീർത്ഥാടനത്തിനായി മകരവിളക്ക് കഴിയുന്നത് വരെയും സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. മകരവിളക്ക് പൂജകൾക്കായി സന്നിധാനം പൂർണ്ണ സജ്ജമാണെന്ന് തന്ത്രി മഹേഷ് മോഹനർ പറഞ്ഞു. മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ വ്യക്തമാക്കി.
എങ്കിലും ഒമിക്രോൺ ശബരിമല തീർത്ഥാടനത്തെ വലിയ തോതിൽ തന്നെ ബാധിച്ചിട്ടുണ്ട്. ദർശനത്തിനായി ഇതരസംസ്ഥാനക്കാരുടെ വരവിൽ വലിയ കുറവാണ് വന്നിട്ടുള്ളത്. ഇതരസംസ്ഥാന തീർത്ഥാടകരുടെ എന്നതിൽ കുറവുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെയാണ് പറഞ്ഞത്. തീർത്ഥാടനം കഴിഞ്ഞാൽ നിലവിലുള്ള സർക്കാർ നിയന്ത്രണങ്ങൾ ശബരിമലയിലും ബാധകമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക