സംസ്ഥാനത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. കോളേജുകളില്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. സര്‍വകലാശാലകളെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണ കേന്ദ്രമെന്നതിലപ്പുറം, വിദ്യാര്‍ഥികളില്‍ ജീവിതത്തെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള കരുത്ത് പകരുന്ന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈദഗ്ധ്യ പോഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കും. ഇതിലൂടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍ കമ്പോളത്തിന് ആവശ്യമായ വൈദഗ്ധ്യത്തിന്റെ കുറവും എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രശ്നവും പരിഹരിക്കപ്പെടും. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക