കൊച്ചി∙ ദിലീപിന്റെ രണ്ടാംദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തത് 22 മണിക്കൂര്‍. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണു രണ്ടാം ദിവസവും ദിലീപ് മടങ്ങിയത്. ചോദ്യംചെയ്യലിനുള്ള കോടതി അനുമതി ചൊവ്വാഴ്ച അവസാനിക്കും.
ദിലീപിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ രേഖകൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതു മുൻനിർത്തിയാണ് ഇന്നു പ്രധാനമായും ചോദ്യം ചെയ്തത്.
ബാലചന്ദ്രകുമാറിന്റെ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ റാഫിയെ അന്വേഷണ സംഘം തിങ്കളാഴ്ച വിളിച്ചുവരുത്തി. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖയിലുള്ളവരെ തിരിച്ചറിയാനാണു റാഫിയുടെ മൊഴിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക