മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സംഭവം ഗൗരവതരമായ വിഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല.
വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം പി ആര് ശ്രീജേഷിന്
ഗുരുതര വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അവ പ്രത്യേകമായി പരിശോധിക്കുകയും അതില്‍ ഭരണഘടനാനുസൃതമായ പ്രശ്നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിസ്മയ കേസില്‍ പ്രതി കിരണിന്റെ പിതാവ് കൂറു മാറിയതായി കോടതി
ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്കും പൊതുമണ്ഡലത്തിൽ ഇടമുണ്ടാകുകയാണ് വേണ്ടത്. അല്ലെങ്കിൽ ജനാധിപത്യം തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക