പാകിസ്താന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാനും സ്പിന്നറുമായ ഷഹീദ് അഫ്രീദിയെ 23 കാരന് പഞ്ഞിക്കിട്ടു. പാകിസ്താന് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ യുവതാരം അസംഖാനാണ് അഫ്രീദിയുടെ ഓവറില്‍ വെടിക്കെട്ട് നടത്തിയത്.
മുമ്പ് പാകിസ്താന് ദേശീയ ടീമിലെ താരവും പരിശീലകനുമൊക്കെയായിരുന്ന മൊയിന്‍ഖാന്റെ ഇളയ മകനാണ് അസംഖാന്. അഫ്രീദിയുടെ ഒരോവറില്‍ പയ്യന് അടിച്ചുകൂട്ടിയത് 20 റണ്‍സായിരുന്നു.
പഎസ്എല്ലിലെ പത്താമത്തെ മത്സരത്തില്‍ ക്വെറ്റാ ഗ്ളാഡിയേറ്റഴ്സിന് വേണ്ടി ഇസ്ളാമബാദ് യുണൈറ്റഡിന് എതിരേയായിരുന്നു അസംഖാന്റെ പൊട്ടിത്തെറി.
ആദ്യം ബാറ്റ് ചെയ്ത ഇസ്ളാമാബാദ് അടിച്ചു കൂട്ടിയത് നാലു വിക്കറ്റിന് 229 റണ്‍സായിരുന്നു. മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ഗ്ളാഡിയേറ്റേഴ്സിനായി അസംഖാന് ബാറ്റ് ചെയ്യുമ്പോഴായിരുന്നു അഫ്രീദിയുടെ വരവ്.
ആദ്യ പന്തില്‍ സിക്സര്‍ അടിച്ച അസംഖാന് രണ്ടാം പന്തില്‍ രണ്ടു റണ്‍സ് നേടി. തുടര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും പന്തില്‍ സി്ക്സറുകള്‍ പായിച്ചു.
ഇങ്ങിനെ നാലുബോളില് 20 റണ്‍സ് എടുത്തു നിന്നു അസംഖാനെ ഒടുവില്‍ അഫ്രീദി തന്നെ വീഴ്ത്തി. അഞ്ചാമത്തെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക