വധശ്രമ ഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധിക്കുശേഷം നടൻ ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍. വെള്ളിയാഴ്ച വിധി വരുമെന്നാണ് പ്രതീക്ഷിച്ചത്.
ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോ. നിർദേശം നൽകുക മാത്രമല്ല, ഒരു സിനിമയെക്കുറിച്ചും ദിലീപ് പരാമർശിക്കുന്നുണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
ഒരു സിനിമയിൽ അങ്ങനെയുണ്ട്, അതുപോലെ ചെയ്താൽ കുഴപ്പമില്ല എന്ന അർഥത്തിൽ ദിലീപ് സംസാരിക്കുന്നുണ്ട്. ഒരാളെ തട്ടുമ്പോൾ എങ്ങനെ തട്ടണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു.’– ബാലചന്ദ്രകുമാർ മാധ്യമങ്ങളോടു വ്യക്തമാക്കി.
ബൈജു പൗലോസിനോടാണ് ദിലീപിന് ഏറ്റവും ശത്രുതയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും. രാവിലെ 10.30ന് ജസ്റ്റിസ് പി.ഗോപിനാഥാണ് വിധി പറയുക. ജാമ്യാപേക്ഷയില്‍ ഇരുകക്ഷികളുടെയും വാദം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക