തിരുവനന്തപുരത്ത് പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധന് ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഡോ.ഗിരീഷിനാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പോക്സോ കേസിൽ ഡോക്ടറെ ശിക്ഷിക്കുന്നത് ആദ്യമായിട്ടാണ്. 2017 ആഗസ്റ്റ് 14 ന് ഗിരീഷിന്റെ മണക്കാടുള്ള വീട്ടിലെ തണൽ എന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചു വെന്നതാണ് കേസ്. പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് അധ്യാപകർ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഗിരീഷിന്റെ ക്ലിനിക്കിൽ കൊണ്ടുവന്നത്.
തിരിച്ച് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പറയുന്നത്. ചൈൽഡ് ലൈനിൽ നിന്നാണ് ഫോർട്ട് പൊലീസിൽ വിവരം അറിയിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക