ന്യൂഡൽഹി: ഫലപ്രദമായ വാക്സിനേഷൻ നിലവിൽ വന്നതോടെ ഗുരുതരമായ അണുബാധകളും ഉയർന്ന മരണനിരക്കും ഇല്ലാതെ മൂന്നാമത്തെ തരംഗത്തെ നേരിടാൻ ഇന്ത്യക്ക് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള വാക്സിനേഷൻ യജ്ഞമാണ് മൂന്നാം തരംഗത്തിന്റെ ആഘാതം കുറയാൻ കാരണം. സമീപകാല തരംഗത്തിൽ നിന്ന് വാക്സിനുകൾ ജീവൻ രക്ഷിക്കാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.
വാക്സിനുകൾ ആളുകളെ സംരക്ഷിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 167.88 കോടി ഡോസുകൾ നൽകിയിട്ടുണ്ടെന്നും 18 വയസ്സിന് മുകളിലുള്ള 96 ശതമാനം ആളുകൾക്ക് വാക്സിൻ ആദ്യ ഡോസ് നൽകി. 76ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1.35 കോടി ആളുകൾക്ക് മുൻകരുതൽ ഡോസ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക