മലപ്പുറം: പെരിന്തല്‍മണ്ണയില്‍ റോഡപകടത്തില്‍ പരുക്കേറ്റ യുവതി ചികില്‍സക്കിടെ മരിച്ചതിനു പിന്നാലെ ആശുപത്രി ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍.
ഇന്ന് മലപ്പുറം ജില്ലയിലും നാളെ മുതല്‍ സംസ്ഥാന വ്യാപകമായും സമരത്തിന് ഒരുങ്ങുകയാണ് ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍.
അപകടത്തില്‍ പരുക്കേറ്റ് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചതിനു പിന്നാലെയായിരുന്നു പ്രതിഷേധം. ഐ.എം.എ ദേശീയ ജോയിന്റ് സെക്രട്ടറിയും ഇ.എം.എസ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. എ.വി. ജയകൃഷ്ണന് അടക്കമുളളവര്‍ക്കാണ് പരുക്കേറ്റത്.
ആശുപത്രിക്കു വേണ്ടി കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനുളള ശ്രമത്തിനിടെ നൂറോളം പേര് ചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടുവെന്നാണ് പരാതി.
തെളിവുകള്‍ നല്‍കിയതോടെ പൊലീസ് കേസെടുത്തെങ്കിലും ആരേയും അറസ്റ്റ് ചെയ്യാത്തതിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.
അറസ്റ്റ് വൈകിയാല്‍ മലപ്പുറം ജില്ലയ്ക്കു പുറമെ സംസ്ഥാന വ്യാപകമായ സമരത്തിന് ഒരുങ്ങുകയാണ് ഐ.എം.എയും കെ.ജി.എം.ഒ.എയും അടക്കമുളള സംഘടനകള്‍. ഐ.എം.എയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക