തന്റെ സ്ഥാപനത്തിൽ പ്രേത ശല്യമുണ്ടെന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം ചൂണ്ടിക്കാണിച്ച് ഉടമ പങ്കിട്ട പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബ്രിട്ടണിൽ നിന്നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവൺട്രീയിലുള്ള വളർത്തുമൃഗങ്ങളുടെ ഷോപ്പിലാണ് അസാധാരണ സംഭവങ്ങൾ നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ റെബേക്ക ഹാരിങ്ടൺ എന്ന ഉടമ ഫെയ്സ്ബുക്കിൽ പങ്കിടുകയും ചെയ്തു.
ഷെൽഫിലെ സാധനങ്ങൾ തനിയെ നിലത്തേക്ക് വീഴുക, ഷോപ്പിലെ മൃഗങ്ങൾ പലപ്പോഴും പരിഭ്രാന്തരാകുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് തന്റെ കടയിൽ നടക്കുന്നതെന്ന് ഉടമ പറയുന്നു.
ഇതോടെ ജോലിക്കാരെ കിട്ടാതെ വന്നതോടെയാണ് പ്രശ്നം സിസിടിവി ദൃശ്യങ്ങളോടെ പരസ്യമാക്കാൻ തീരുമാനിച്ചത്.
പിന്നാലെ പ്രാദേശിക ഗോസ്റ്റ് ഹണ്ടേഴ്സിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും. ഒരു യുവാവിന്റെ പ്രേതമാണ് ഇവിടെ ശല്യമുണ്ടാക്കുന്നതും കണ്ടെത്തിയതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.
50 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് കട പ്രവർത്തിക്കുന്നത്. ഇതിന് പിന്നിലെ സത്യം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് കടയുടെ ഉടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക