ഇരുചക്രവാഹന യാത്ര നടത്തുന്നവർക്കായി കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടക്കുന്നവർക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കനത്ത ചാഞ്ചാട്ടത്തിനിടെ സെന്‍സെക്സ് 258 പോയന്റ് ഉയര്‍ന്നു
രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളിൽ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കുകയാണ്. വാഹനത്തിൽ കുട്ടികളുള്ള സാഹചര്യത്തിൽ പരമാവധി വേഗം 40 കിലോമീറ്ററില്‍ കൂടരുതെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.
പുതിയ ട്രാഫിക് നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഷനും ലഭിക്കും.ട്രാഫിക് നിയമങ്ങള്‍ റൈഡര്‍മാര്‍ക്ക് ഹെല്‍മെറ്റും ഹാര്‍നെസ് ബെല്‍റ്റും ഉപയോഗിക്കുന്നത് നിര്ബന്ധമാക്കുകായും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക