കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റേത് രാഷ്ട്രീയ കൊലപാതമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം.
പോസ്റ്റ്മോർട്ടം റിപ്പോർട്ട്കൂടി പുറത്തുവന്നതോടെ തെളിവുശേഖരണം ഊര്‍ജിതമാക്കി. പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
സിപിഎമ്മിന്റെ രാഷ്ട്രീയവിരോധം മൂലമാണ് ദീപുവിന് മർദ്ദനമേറ്റതെന്നായിരുന്നു കുന്നത്ത്നാട് പോലീസിന്റെ എഫ്.ഐ.ആർ, ദീപു മരിച്ച് പോസ്റ്റ്മോർട്ടം വിവരങ്ങൾ കൂടി പുറത്തുവന്നതോടെ കിഴക്കമ്പലത്തേത് രാഷ്ട്രീയക്കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ക്രൂരമർദ്ദനത്തേ തുടർന്ന് ദീപുവിന്റെ തലയോട്ടിക്ക് പിന്നിൽ രണ്ടിടങ്ങളിൽ ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് തലച്ചോറിൽ രക്തം കട്ടപ്പിടിച്ചതോടെ മരണം സംഭവിച്ചു. ദീപുവിന് കരൾ രോഗം ബാധിച്ചതും മരണത്തിന്റെ ആക്കം കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക