കഠിനമായ ജീവിതാനുഭവങ്ങളാണ് മനുഷ്യനെ പരുവപ്പെടുത്തുന്നത്. ശരിക്കും അനുഭവങ്ങളുടെ തീച്ചൂളയിലൂടെയാണ് കെപിഎസി ലളിത കടന്നുപോയത്.
തന്റെ പോലെ കഷ്ടപ്പെട്ട ആരും മലയാളസിനിമാലോകത്ത് ഉണ്ടാകില്ലെന്ന് കെപിഎസി ലളിത പറയുന്നു. അത്ര എന്നെ കരയിപ്പിച്ച ശേഷം മാത്രമേ ദൈവം ആഗ്രഹം സാധിച്ച് തരാറുള്ളൂ. 75 ശതമാനവും ജീവിതത്തിൽ ദുഖം മാത്രമാണ്. 25 ശതമാനം മാത്രമാണ് സന്തോഷമുള്ളത്. എല്ലാകാലത്തും ഓരോ ദുഖമുണ്ട്. കെപിഎസി ലളിത മനസുതുറന്നു.
മകൻ ആശുപത്രിയിൽ കിടന്ന സമയത്ത് പോലും ജീവിതം മുന്നോട്ട് പോകാൻ സിനിമയിൽ അഭിനയിക്കേണ്ടി വന്നു. അങ്ങനെ അഭിനയിച്ചതാണ് ചാർലി. ഭരതേട്ടന്റെ മരണശേഷം ആറുമാസം എന്റെ ജീവിതത്തിൽ ബ്ലാങ്കായിരുന്നു.
വെറുതെ ജനാലയിലൂടെ പുറത്തേക്ക് നോക്കിനിൽക്കും. സ്ഥലം കൊടുക്കാനുള്ള അഡ്വാൻസ് വാങ്ങിയത് വെച്ചായിരുന്നു അന്ന് ചിലവ് കഴിഞ്ഞോണ്ടിരുന്നത്. ഇനി അഭിനയിക്കാൻ സാധിക്കില്ല എന്ന് കരുതിയിരുന്ന സമയത്താണ് വീണ്ടും ചില വീട്ടുകാര്യങ്ങളിൽ വിളിക്കുന്നത്.
രണ്ട് ദിവസം ഞാൻ അഭിനയിച്ചില്ല. നെടുമുടി വേണു സെറ്റിലേക്ക് വന്ന ദിവസം ഞാൻ പൊട്ടിക്കരഞ്ഞുപോയി. മനസിലെ ദുഖം അടക്കിവെച്ചാണ് സിനിമ തീർത്തത്. എന്റെ അമ്മ മരിച്ചത് അറിയാതെ ഞാൻ അഭിനയിച്ചിട്ടുണ്ട്.
ഭരതേട്ടന്റെ മരണശേഷം ഏറെ വേദനിപ്പിച്ചത് കൽപനയുടെ മരണമാണ്. പക്ഷെ സിനിമയും ജീവിതവും കൂട്ടികലർത്തരുത്. ആക്ഷൻ പറഞ്ഞാൽ പിന്നെ എല്ലാം മറക്കണം. – ലളിത മനസുതുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക