ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരി ആശുപത്രിയില്‍ കഴിയുന്ന കുട്ടി കുറച്ചുനാളായി അസ്വാഭാവികമായി െപരുമാറിയിരുന്നുവെന്ന് അമ്മ പറയുന്നത്
. ജനലിന് മുകളില്‍ നിന്ന് ചാടിയിട്ടുണ്ട്.
അപ്പോഴൊന്നും പ്രശ്നമില്ലായിരുന്നു. സഹോദരിയുടെ പങ്കാളി ടിജിന് ഉള്‍പെടെ ആരും കുട്ടിയെ ഉപദ്രവിച്ചിട്ടില്ല. പണം ആവശ്യപ്പെട്ടുളള ശല്യം മൂലമാണ് കുട്ടിയുടെ അച്ഛനുമായി അകന്നു താമസിക്കുന്നതെന്നും അമ്മ പറഞ്ഞു.
അതേസമയം, ചികിൽസയിലുള്ള രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ശ്വാസഗതി സാധാരണ നിലയിലായെന്ന് മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ അറിയിച്ചു.
സ്വന്തമായി ശ്വാസമെടുക്കുന്നതിനുള്ള ശേഷി കുട്ടി വീണ്ടെടുത്തതോടെ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. കഴിഞ്ഞ 48 മണിക്കൂറിൽ അപസ്മാരം ഉണ്ടായില്ല. വൈകീട്ടോടെ ട്യൂബ് വഴി ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക