സംസ്ഥാനത്ത് പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യശാലകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാൻ സാധ്യത. ബാറുകള്‍ക്ക് 30 ലക്ഷം രൂപയാണ് നിലവില്‍ ലൈസന്‍സ് ഫീസ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നത് തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
ക്ലബ് ലൈസന്സിനാകട്ടെ 20 ലക്ഷം രൂപയും. ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്ന കാര്യം ലൈസന്‍സികളെ സർക്കാർ അറിയിച്ചിട്ടുണ്ട്.
ബാറുകളുടെയും ക്ലബുകളുടെയും ലൈസന്‍സും ഇതര സേവനങ്ങളുടെ ലൈസന്‍സ് ഫീസും വർധിപ്പിക്കുവാനാണ് ആലോചിക്കുന്നത്. മാത്രമല്ല, പഴങ്ങളില്‍ നിന്ന് വൈന്‍ ഉല്പാദിപ്പിക്കാന് ചട്ടങ്ങള്‍ക്ക് അംഗീകാരമായതോടെ വൈനറികളും നിലവില്‍ വരും. ബീയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് നാലു ലക്ഷം രൂപയാണ് ഇപ്പോൾ ലൈസന്‍സ് ഫീസ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഒരു തവണ ഫീസ് വര്‍ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക