കീവ്: റഷ്യ-ഉക്രെയ്ൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ എല്ലാം തയ്യാറാണെന്ന് ബെലാറസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതെസമയം ബെലാറസിൽ നിന്ന് ഉക്രെയ്നിലെ വിമാനത്താവളത്തിൽ റഷ്യ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട് പുറത്തു വന്നു.
കിയെവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് അനുസരിച്ച്, ഉക്രെയ്നിലെ ഷൈറ്റോമിർ എയർപോർട്ട് ആക്രമിക്കാൻ റഷ്യ ഇസ്കന്ദർ മിസൈൽ സംവിധാനമാണ് ഉപയോഗിച്ചത്. റഷ്യൻ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ ഉപയോഗിച്ച് ബെലാറസിൽ നിന്നാണ് വ്യോമാക്രമണം നടത്തിയത്.
റഷ്യയുമായുള്ള ഉക്രെയ്നിന്റെ വരാനിരിക്കുന്ന സമാധാന ചർച്ചകൾക്കിടയിൽ തങ്ങളുടെ പ്രദേശത്ത് നിന്ന് വ്യോമാക്രമണം അനുവദിക്കില്ലെന്ന് ബെലാറസ് നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍ ഈ വാഗ്ദാനം ബെലാറസ് ലംഘിച്ചെന്നാണ് ഉക്രൈന് ആരോപിക്കുന്നത്.
ഉക്രെയ്നിന്റെ സായുധ സേനയുടെ കണക്കനുസരിച്ച് കൈവ് ഉക്രേനിയൻ നിയന്ത്രണത്തിലാണ്. “കൈവ് കൈവശപ്പെടുത്താനുള്ള എല്ലാ റഷ്യൻ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് ഉക്രൈന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക