യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ഔദ്യോഗികമായി ആപേക്ഷ കൊടുത്ത് യുക്രൈന്. റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന് ചെറുത്ത് നില്പ്പിന് നേതൃത്വം നല്കുന്ന യുക്രൈന് പ്രസിഡന്റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച രേഖയില്‍ ഒപ്പിട്ടു. യൂറോപ്യന്‍ യൂണിയനില്‍ യുക്രൈന് അംഗത്വം എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടി ആവശ്യമാണെന്ന് യുക്രൈന് പ്രസിഡന്റ് ഇ.യു വിനോട് അഭ്യര്‍ത്ഥിച്ചു.
റഷ്യയുടെ യുക്രൈന് അധിനിവേശം തടയുന്നതിന് യൂറോപ്യന്‍ അംഗത്വം ഇപ്പോഴത്തെ നിലയില്‍ അത്യവശ്യമാണെന്നാണ് യുക്രൈന് പ്രസിഡന്റ് വ്ലൊളദിമിര്‍ സെലെന്‍സ്കി രേഖകള്‍ ഒപ്പിച്ച ശേഷം പറഞ്ഞത്. തന്റെ വസതിയില്‍ വച്ചാണ് യുക്രൈന് പ്രസിഡന്റ് വ്ലൊളദിമിര്‍ സെലെന്‍സ്കി രേഖകളില്‍ ഒപ്പിട്ടത്. യുക്രൈന് പ്രധാനമന്ത്രി ഡെന്നീസ് ഷിമിഗെല്, യുക്രൈന് പാര്‍ലമെന്റ് സ്പീക്കര്‍ റൂസ്ലന്‍ സ്റ്റെഫന്ചംഗ് എന്നിവര്‍ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.
അതേ സമയം യുക്രൈന് പ്രസിഡന്റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. നാനൂറ് കൂലിപടയാളികളെ ഇതിനായി റഷ്യ യുക്രൈനില്‍ ഇറക്കിയെന്നാണ് വിവരം. ആഫ്രിക്കയില്‍ നിന്നും അഞ്ച് ആഴ്ച മുന്‍പ് തന്നെ ഈ സംഘം യുക്രൈന് തലസ്ഥാനമായ കീവില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്റെ സ്വകാര്യ സുരക്ഷ വിഭാഗം ‘ദ വാഗ്നര്‍ ഗ്രൂപ്പാണ്’ ഇതിന് പിന്നില്‍ എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക