യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്. യുക്രെയ്നിലെ സപറോഷിയ ആണവനിലയത്തിനുനേരെ ആക്രമണം ഉണ്ടായി.
ആണവനിലയത്തിനുസമീപം തീപടര്‍ന്നതായി യുക്രെയ്ന് അധികൃതര്‍അറിയിച്ചു. അതിനിടെ ചെര്‍ണീവില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് സ്കൂളുകളും സ്വകാര്യകെട്ടിടവും തകര്‍ന്നു.
കീവിനെ ലക്ഷ്യംവച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് യുക്രെയ്ന് സൈന്യം. റഷ്യന്‍ മേജര്‍ ജനറല്‍ യുക്രെയ്നില്‍ കൊല്ലപ്പെട്ടുവെന്ന് റഷ്യയും സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക