വടകരയില്‍ എട്ട് വയസ്സുകാരന് കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി. മുട്ടുങ്ങല്‍ കക്കാട്ട് പള്ളിയിലാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും മൂന്ന് മണിക്കൂറിലധികമായി ശ്രമം നടത്തുകയാണ്.
കളിക്കുന്നതിനിടെയാണ് കുട്ടി കടപ്പുറത്തെ കരിങ്കല്ലുകള്‍ക്കിടയില്‍ പെട്ടത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കടല്‍തീരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി.
ഇത് എടുക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി കരിങ്കല്ലിനിടയില്‍ അകപ്പെട്ടത്. കടല്‍ ഭിത്തിക്കായി കടല്‍ ഭിത്തിക്കായി ഉപയോഗിച്ച കൂറ്റന്‍ കല്ലുകള്‍ മാറ്റിയാല്‍ മാത്രമേ കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഇതിനായി ക്രെയിനിന്റെ സഹായം ഉള്‍പ്പെടെ തേടാനുള്ള ശ്രമത്തിലാണ്.
പുറത്തെത്തിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിക്ക് പരുക്കുകള്‍ ഒന്നുമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക