മോസ്കോ: താല്‍ക്കാലിക വെടിനിര്‍ത്തലിനുശേഷം ആക്രമണം പുനരാരംഭിച്ചെന്ന് പ്രഖ്യാപിച്ച റഷ്യ മരിയുപോളിലും കീവിലും ഹാര്‍കീവിലും ശക്തമായ ആക്രമണം തുടരുകയാണ്. മരിയുപോളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
നഗരത്തില്‍ ജലവിതരണവും വൈദ്യുതിയും തടസപ്പെട്ടു. നാലുലക്ഷം ജനങ്ങളെ റഷ്യ ബന്ധിയാക്കിയെന്ന് മരിയുപോള്‍ മേയര്‍ ആരോപിച്ചു. അതേസമയം വെടിനിര്‍ത്തലിനോട് യുക്രയ്ന് താല്പര്യം കാണിച്ചില്ലെന്ന് റഷ്യ ആരോപിച്ചു.
റഷ്യ വീണ്ടും ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ അമേരിക്കയോട് യുക്രെയ്ന് ആയുധ സഹായം ആവശ്യപ്പെട്ടു. അതിനിടെ റഷ്യ–യുക്രെയ്ന് മൂന്നാംവട്ട ചര്‍ച്ച നാളെ നടന്നേക്കുമെന്നുള്ള സൂചനകളും പുറത്തുവന്നു.
എന്നാല്‍ നാറ്റോയെ യുദ്ധത്തിലുള്പ്പെടുത്താന് ശ്രമിച്ച് സെലെന്‍സ്കി സമവായം തടയുന്നുവെന്ന് റഷ്യ ആരോപിച്ചു. മാത്രമല്ല ലക്ഷ്യം കാണുംവരെ പോരാടുമെന്ന് പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്, കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ യുദ്ധപ്രഖ്യാപനമാകുമെന്ന് മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക