മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി ഹൈക്കോടതി. സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനങ്ങൾക്കെതിരെയാണ് പ്രതികരണവുമായി ഹൈക്കോടതി മുന്നോട്ട് വന്നത്.
യുവതിക്ക് നേരെ ക്രൂര മർദനം, ഭർതൃമാതാവിനും സുഹൃത്തിനുമെതിരെ പരാതി നൽകി
നിയമവിരുദ്ധമായി പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും ആരു സ്ഥാപിച്ചാലും നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഇക്കാര്യത്തിൽ കോർപ്പറേഷൻ സെക്രട്ടറിക്ക് നടപടിയെടുക്കുന്നതിന് പേടിയുണ്ടെങ്കിൽ അത് തുറന്നു പറയണമെന്നും പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നഗരത്തിലെ ബോർഡുകളും കൊടികളും പൂർണമായും മാറ്റിയെന്നാണ് കോർപറേഷൻ അറിയിച്ചിരിക്കുന്നത്.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക
വിഷയത്തിൽ 22 ന് ഹർജി വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഹൈക്കോടതിയ്ക്ക് പ്രത്യേക താൽപര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ കൊടികൾ പാർട്ടിക്കാർ തന്നെ കൊണ്ടുപോയതിൽ സന്തോഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക