തിരുവനന്തപുരം: കേരളത്തില്‍ ലോകസമാധാനസമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ധനമന്ത്രി . ആഗോളസമാധാന സെമിനാറിന് രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരളം കൊടിയ പ്രതിസന്ധികളുടെ താഴ്ചകളെ അതിജീവിച്ചുതുടങ്ങി.
ജിഎസ്ടി വരുമാനവളര്‍ച്ചയില്‍ 14.5% വര്‍ധന. കോവിഡ് നാലാംതരംഗമുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന് യുദ്ധം മൂലം വിലക്കയറ്റത്തിനും സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാരിന് ധനകാര്യയാഥാസ്ഥിതികത്വം തലയ്ക്കുപിടിച്ച അവസ്ഥയെന്ന് ധനമന്ത്രി.
കോവിഡ് സൃഷ്ടിച്ച അസമത്വങ്ങള്‍ക്കിടയിലും കോര്‍പറേറ്റുകളെ സഹായിക്കുന്നു. സംസ്ഥാനത്തിന്റെ നികുതിവിഹിതം കേന്ദ്രം അന്യായമായി വെട്ടിക്കുറയ്ക്കുന്നു. വിഭവങ്ങള്‍ കേന്ദ്രത്തിന്, ക്ഷേമകാര്യച്ചുമതല സംസ്ഥാനങ്ങള്‍ക്ക് എന്നതാണ് നിലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം സഭയില്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക