തിരുവനന്തപുരം: സ്വകാര്യ സംരംഭകർക്ക് സാങ്കേതിക, സ്ഥലസൗകര്യം ലഭ്യമാക്കാൻ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കിന് 200 കോടി . കേരള സയൻസ് പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കും. കമ്പനികൾക്ക് പരിശീലനം നൽകാൻ ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പ്രത്യേക സംവിധാനം വരും.
നാല് സയൻസ് പാർക്കുകൾക്കായി 1000 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾക്കു സമീപവും ഡിജിറ്റൽ സർവകലാശാലയിലുമാണ് ഈ പാർക്കുകൾ നടപ്പാക്കുക.
കാർഷിക മേഖലയിൽ മൂല്യവർധിത ഉത്പന്നങ്ങൾക്ക് ഊന്നൽ നൽകും. റബർ സബ്സിഡിക്കായി 500 കോടി രൂപ വകയിരുത്തും. റബറൈസ്ഡ് റോഡുകൾക്കായി 50 കോടി രൂപ വകയിരുത്തി .
റബർ ഉത്പാദനവും ഉപയോഗവും വർധിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. 175 കോടി രൂപ ചെലവിട്ട് ഏഴു ജില്ലകളിൽ അഗ്രിടെക് ഫെസിലിറ്റി .ആഗോള ശാസ്ത്രോൽസവത്തിന് 4 കോടി .
പ്രതികരിക്കാൻ ഇവിടെ എഴുതുക