ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ 14 പുതിയ സ്കീമുകള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം. ലിംഗസമത്വത്തിനായി നടത്തുന്ന സാംസ്കാരിക ഉദ്യമമാണ് സമം.
സംസ്ഥാന ബജറ്റിൽ ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി
ഈ ഉദ്യമത്തിനൊപ്പം നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വെഹിക്കിള്‍ ട്രാക്കിങ് പ്ലാറ്റ്ഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും വേണ്ടിയുള്ള കലാസാംസ്കാരിക പരിപാടി, എംഎസ്എംഇകള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തും.
മാത്രമല്ല, ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ മഴവില്‍ പദ്ധതിക്ക് 5 കോടി രൂപയും ജന്‍ഡര്‍ പാര്ക്കിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഒപ്പം മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവും ഉറപ്പുവരുത്തുകയാണ് ജെന്‍ഡര്‍ ബജറ്റ് ലാഖ്യം വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക