മലയാളികൾക്കാകെ അഭിമാനമാകുകയാണ് പാലക്കാട് എടത്തനാട്ടുകര സ്വദേശി വി.പി സുഹൈർ. ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടം നേടിയിരിക്കുകയാണ് അദ്ദേഹം. ഈ മാസം 23 നും 26 നും നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 25 അംഗ ഇന്ത്യൻ സ്ക്വാഡിലാണ് മലയാളി മിഡ്ഫീൽഡർ ഇടം പിടിച്ചത്. തന്റെ ഏറ്റവും വലിയ ആഗ്രമാണ് ഇന്ത്യൻ ടീമിൽ കളിക്കുകയെന്ന് വി.പി സുഹൈർ പറയുന്നു.
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി
ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള അംഗീകാരത്തിന് വിപി സുഹൈറിന് അവസരമൊരുക്കിയത്. നാലു ഗോളുകളും രണ്ട് അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചിരുന്നു. എ.ടി.കെ മോഹൻ ബഗാനെതിരെ നേടിയ സൂപ്പർ റോളിന് ഗോൾ ഓഫ് ദി വീക്ക് പുരസ്കാരവും ലഭിച്ചു.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വ്യായാമം
തുടർച്ചയായി മൂന്ന് തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ശേഷം കൊൽക്കത്തയിലെ പ്രയാദ് യൂണൈറ്റഡിനായി ജേഴ്സിയണിഞ്ഞ താരം ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ, ഗോകുലം എഫ്.സി കേരള എന്നീ ടീമുകൾക്കായും പന്തു തട്ടി. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ദേശീയ ടീമിൽ കളിക്കുക എന്നതെന്ന് ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് ഇടം നേടിയ വേളയിൽ വിപി സുഹൈർ പറഞ്ഞിരുന്നു.
മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ചിത്രം ‘സബാഷ് മിതു’വിന്റെ ടീസര്‍ റിലീസ് ചെയ്തു
നാളെ ബഹ്റൈനെതിരെ നടക്കുന്ന മത്സരത്തിനായി താരം ടീമിനൊപ്പം കുവൈറ്റിലെത്തി. 26 ന് ബഹ്റൈനിൽ ബലാറസിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബിൽ നിന്നും കാൽപന്തിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച വിപി സുഹൈർ സ്വന്തം രാജ്യത്തിനായി കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് വീട്ടുകാരും, ഒപ്പം ഫുട്ബാളിന്റെ മെക്കയെന്നറിയപെടുന്ന എടത്തനാട്ടുകര ഗ്രാമവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക