ക്ഷേത്രോത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതിൽ നിന്ന് മുസ്ലീം കച്ചവടക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടകയിൽ. ഉഡുപ്പിയിലെ ഹൊസ മാര്‍ഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്നാണ് മുസ്ലിം കച്ചവടക്കാരെ വിലക്കിയിരിക്കുന്നത്.
എല്ലാ വര്‍ഷവും നൂറിലധികം മുസ്ലീം കച്ചവടക്കാരാണ് ഇവിടെ സ്റ്റാളുകൾ സ്ഥാപിക്കാറുള്ളത്. ജാതി-മത വ്യത്യാസമില്ലാതെയാണ് മുൻപുള്ള വർഷങ്ങളിലെല്ലാം ഇവിടെ ഉത്സവം നടത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഉത്സവങ്ങളില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
മുസ്ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് ക്ഷേത്ര അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. പിന്നാലെ, വിഷയത്തില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക