എറണാകുളം: വടക്കൻ പറവൂർ കോട്ടുവള്ളി കൈതാരം സരോകൃഷ്ണയിൽ കെ.ബി.സരോജം(70), മകൻ കെ.രാജേഷ്(48) എന്നിവരെ നേമത്തെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നേമം കോർപറേഷൻ സോൺ ഓഫിസിന് സമീപം മാളികവീട് ജംക്ഷൻ പൂരം വീട്ടിലാണ് സംഭവം നടന്നത്.
മൂന്നുമാസം മുമ്പാണ് ഇവർ ഇവിടെ താമസത്തിന് വന്നത്. ഇവർ ഇരുവരും മാത്രമായിരുന്നു വീട്ടിൽ . രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ വീട്ടുടമയെ വിവരം അറിയിച്ചു.
മുകളിലെ നിലയിലായിരുന്നു മൃതദേഹങ്ങൾ റെയിൽവേ പാർസൽ വിഭാഗത്തിൽ ജോലിയുണ്ടായിരുന്ന രാജേഷ് അത് വേണ്ടെന്ന് വച്ചശേഷം ചാലയിൽ കട നടത്തിവരികയായിരുന്നു. വിവാഹം വേർപെടുത്തിയിരുന്നു.
ഇരുവർക്കും നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വാടകച്ചീട്ടിൽ പൂജപ്പുരയിലെ വിലാസമാണ് നൽകിയിരിക്കുന്നത്.
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നു, ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടില്‍; കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂര്‍ വീതം പവര്‍ കട്ട്
ആറുവർഷം മുൻപ് വടക്കൻ പറവൂരിലെ വീടും മറ്റും വിറ്റതായും പിന്നെ പല സ്ഥലങ്ങളിലായി മാറിത്താമസിച്ചുവരികയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.
എഫ്എസിടി ജീവനക്കാരനായിരുന്ന രാജേഷിന്റെ അച്ഛൻ കൃഷ്ണപിള്ള നേരത്തെ തൂങ്ങിമരിച്ചിരുന്നു. രാജേഷിന്റെ സഹോദരി എറണാകുളത്താണ് താമസം. ബന്ധുക്കൾ എത്തിയാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക