കാലത്തിനനുസരിച്ച പുരോഗതി അത്യന്താപേക്ഷിതമാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ആധുനിക ശാസ്ത്ര, സാങ്കേതിക വിദ്യകളുടെ സദ്ഫലങ്ങളെ സ്വീകരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്.
വികസനമെന്നത് എല്ലാവരിലേക്കും എത്തുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി പഴയങ്ങാടിയിൽ സംഘടിപ്പിച്ച ‘പരിസഥിതി , മനുഷ്യൻ, വികസനം ’സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായ ഘടകങ്ങളുടെ ആകെത്തുകയാണ് പരിസ്ഥിതി. പരിസ്ഥിതിയുടെ പ്രാധാന്യം ആദ്യം ലോകത്തോടുപറഞ്ഞത് കമ്യൂണിസ്റ്റ് ആചാര്യന്മാരാണ്.
ജൈവ കൃഷിക്ക് കേരളത്തിൽ തുടക്കം കുറിച്ചത് 1957ലെ കമ്യൂണിസ്റ്റ് സർക്കാരായിരുന്നു. എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നതാകരുത് കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസഥാന ട്രഷറർ ഇ പത്മാവതി എന്നിവർ സംസാരിച്ചു.
ഒ വി നാരായണൻ അധ്യക്ഷനായി. ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തനിവാരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി ഓൺലൈനായി സെമിനാറിൽ പങ്കെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് പൊന്നാടയണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക