ഡല്‍ഹി: അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ഇപ്പോഴത്തെ കോവിഡ് 19 വ്യാപനത്തിന് പിന്നില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ആണെന്ന് റിപ്പോര്‍ട്ടുകള്‍.
സ്റ്റൈല്‍ത്ത് ഒമിക്രോണ്‍ എന്നറിയപ്പെടുന്ന ഒമിക്രോണ്‍ ബിഎ.2 ഉപവകഭേദം മുന്‍ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടിയതാണെന്ന് ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിരുന്നു.
ചൈന, ഹോങ്കോങ്, യൂറോപ്പ് എന്നിവിടങ്ങളിലെ കോവിഡ് വ്യാപനത്തിന് പിന്നിലും ഈ വകഭേദമാണെന്ന് കരുതപ്പെടുന്നു.
മന്ത്രിയുടെ പ്രഖ്യാപനങ്ങൾ വെറുതെയായി, കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല; കേരളത്തില്‍ പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ച് പൊതുപണിമുടക്ക് തുടരുന്നു
എന്നാല്‍ ഈ ഉപവകഭേദം മൂലമുള്ള രോഗതീവ്രത കുറവാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഒമിക്രോണ്‍ ബാധയെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികള്‍ക്കും ബിഎ2 വില്‍ നിന്ന് ശരീരത്തെ രക്ഷിക്കാന്‍ സാധിച്ചേക്കും.
ലോകാരോഗ്യ സംഘനയില്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 17 വരെ റിപ്പോര്‍ട്ട് ചെയ്ത ആഗോള കോവിഡ് കേസുകളില്‍ 86 ശതമാനത്തിനും കാരണം ഒമിക്രോണ്‍ ബിഎ.2 ഉപവകഭേദമാണ്.
ഇതിന്റെ ഉത്ഭവത്തെ പറ്റി ഇനിയും വ്യക്തതയില്ലെങ്കിലും ബിഎ 2 ലോകത്തിലെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക