മുംബൈ: രാജസ്ഥാന് റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന് മാലിക്കിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി രണ്ട്് വിക്കറ്റാണ് താരം നേടിയത്.
ജോസ് ബട്ലര് (35), ദേവ്ദത്ത് പടിക്കല്‍ (41) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ഉമ്രാന് വീഴ്ത്തിയത്. പ്രധാനമായും വേഗം കൊണ്ടാണ് യുവതാരം അത്ഭുതപ്പെടുത്തിയത്. നിരന്തരം 145-150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ താരത്തിന് സാധിക്കുന്നുണ്ട്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഇന്ന് നേര്‍ക്കുനേര്‍; സാധ്യതാ ഇലവന് അറിയാം
ഇപ്പോള്‍ ഉമ്രാനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. അതിവേഗത്തില്‍ പന്തെറിയുന്ന ഉമ്രാന് ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്നാണ് ശാസ്ത്രി പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ ഉമ്രാന് മാലിക്കിനെ കരുതലോടെ കൈകാര്യം ചെയ്യണം. അതിവേഗത്തില്‍ പന്തെറിയുന്ന കശ്മീര്‍ പേസര്‍ ,ഭാവി ഇന്ത്യന്‍ താരമാണ്.” ശാസ്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക