തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളിലെ മദ്യശാലകള്‍ക്കുള്ള പ്രത്യേക ചട്ടം അടുത്തയാഴ്ച തയ്യാറാകും. ഇന്‍ഫോപാര്‍ക്കിലും ടെക്നോപാര്‍ക്കിലും ആയിരിക്കും ആദ്യ ഘട്ടത്തില്‍ ബാറോടുകൂടിയ റസ്റ്ററന്റ് വരിക.
പൊതു റസ്റ്ററന്റുകളുടെ എണ്ണം രണ്ടെണ്ണമായി പരിമതപ്പെടുത്തി, വലിയ കമ്പനികള്‍ക്ക് സ്വന്തമായി ബാര്‍ തുടങ്ങാനുള്ള ലൈസന്‍സ് നല്‍കാനാണ് നിലവിലെ ആലോചന.
ഉള്ള്യേരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയിൽ പോയ ലോറി ബാലുശ്ശേരി പോലീസ് പിടികൂടി
വിദേശമദ്യ ചട്ടത്തിനു കീഴില്‍ വരുന്ന പ്രത്യേക ചട്ടപ്രകാരമായിരിക്കും റസ്റ്ററന്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുക. പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ക്കും കമ്പനികള്‍ നിര്‍ദേശിക്കുന്ന അതിഥികള്‍ക്കു മാത്രമായിരിക്കും പ്രവേശനം. പ
ഞ്ച നക്ഷത്ര ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും വലിയ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കും മാത്രം ലൈസന്‍സ് നല്കിയാല് മതിയെന്നാണ് പ്രാഥമിക ധാരണ. വാര്‍ഷിക വരുമാനം എത്രയെന്നുള്ളതും ചട്ടത്തില്‍ പ്രതിപാദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക